കേസന്വേഷിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
പ്രത്യേക അന്വേഷണ കമ്മീഷന്‍റെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് ലഖിംപൂര്‍ അപകടമാണെന്ന് രീതിയില്‍ ആയിരുന്നു പുറത്ത് വന്നത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും കര്‍ശനമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ആശിഷ് മിശ്രക്ക് ഡെങ്കിപ്പനിയാണ് സ്ഥിരീകരിച്ചിട്ടില്ല. സംശയത്തെ തുടര്‍ന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നത്. പരിശോധനക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. ഫലം വന്നതിനുശേഷമെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയാനാകു - ഖിംപൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് പി. പി. സിങ് പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളുകളെയും വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. രാഷ്ട്രീയമെന്നത് ജനസേവനമാണ്. ഇതില്‍ ആരെയും കൊല്ലുവാനോ, കൊള്ളയടിക്കുവാനോ പാടില്ല. രാഷ്രീയത്തിനു ജാതിയും, മതവുമില്ല. അധികാരമുണ്ടെങ്കില്‍ ആരെയെങ്കിലുമൊക്കെ വാഹനമിടിച്ച് കൊലപ്പെടുത്താമെന്നര്‍ഥമില്ല. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ല.-സ്വതന്ത്രദേവ് സിംഗ് പറഞ്ഞു.
ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.